Monday, September 12, 2011

ആലയം വാണിഭാശാലയോ?

പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.(John 2:16)

"എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുത്"

ക്രിസ്തുമാര്‍ഗതിന്റെ സഹാനഭാവം വിട്ടുകളഞ്ഞിട്ടു യേശുക്രിസ്തു ഒരു കയറുകൊണ്ട് ചമ്മട്ടി ഉണ്ടാക്കി അത് തന്റെ കയ്യില്‍ തിരുകി സമരഭാവം പൂണ്ടവനായി ദിഗന്തങ്ങള്‍ നടുങ്ങുമാര് വിളിച്ചുപറഞ്ഞു "എന്റെ പിതാവിന്റെ ആലയം വാണിഭശാല അല്ല."
ആരാധനയുടെയും ആലയത്തിന്റെയും മറവില്‍ അവിഹിതമായതും അനതികൃതമായതും പലതും നടക്കുന്ന അധപതിച്ച ആതീകസംസ്കാരത്തിന്റെ സാക്ഷികള്‍  ആണ് നാം.ദൈവതേജസ്
ഇറങ്ങിവന്നു ഉത്ഘാടനം ചെയ്തു ദൈവാലയം ഇന്ന് കച്ചവട കേന്ദ്രമായിരിക്കുന്നു.ആരാധനയില്‍നിന്നും വ്യവസായത്തിലേക്ക് തരാംതാണിരിക്കുന്നു.വ്യവസായവല്‍ക്കരിക്കപെടുന്ന ആത്മീയതയും വാണിജ്യവല്ക്കരിക്കപെടുന്ന ദൈവികതയുമാണ് ഇന്നത്തെ ഏറ്റവും വലിയ ശാപം.സുവിശേഷമാണ് ഇന്നത്തെ ആത്മീയ മുതലാളിമാരുടെ ഏറ്റവും വലിയ കച്ചവട ചരക്ക്‌.ഇന്ന് ഏറ്റവും കുടതല്‍ ലാഭമുള്ള ഒരു മേഘലയായി ആത്മീയത അധപ്പധിച്ചിരിക്കുന്നു.രോഗശാന്തിയും ഭൂതശാന്തിയും ഈ വാണിജ്യശാലയിലെ കച്ചവടച്ചരക്കായി മാറുന്നു.ദൈവവച്ചനപ്രഭാഷണങ്ങളും തിരുവജനാടിസ്ഥാനതിലുള്ള ആത്മീയ ശുശ്രുഷകളും ഇന്ന് ദൈവസഭാകല്കുള്ളില്‍ അന്ന്യം നിന്ന് പോയിരിക്കുന്നു. ആത്മീയമുതലാളിത്ത സര്‍വാധിപത്യത്തിന്റെ ദൈവസഭാകള്‍കുള്ളിലെകുള്ള കടന്നുകയറ്റത്തിന്റെ ഫലമായി നഷ്ടമാകുന്നത് തിരുവചന മൂല്യങ്ങള്‍ ആണ്. യേശുക്രിസ്തുവിന്റെ പോരാട്ടവീര്യം ഉള്കൊണ്ടുകൊണ്ട്‌ ഇന്ന് കാണുന്ന ആത്മീയ വ്യവസായങ്ങല്‍ക്കെതിരെ പോരാടാം!!!!!!

No comments:

Post a Comment