My Thoughts

  • യേശുക്രിസ്തുവിന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ പോലും താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നത്തെ പരിഹരിക്കാന്‍ പ്രപ്തമായതാണ്.

  • "ആരാധന" എന്നത് ദുര്‍വ്യാഖ്യാനം ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഒരു തലമുറയില്‍ ആണ് നാം."ന്യൂ ജനറേഷന്‍" പ്രെയിസ് ആന്‍ഡ്‌ വര്‍ഷിപ്പുകള്‍ വിവേചിക്കപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ബാഹ്യ പ്രകടനങ്ങള്‍കൊണ്ട് നൂതന സംഗീത ഉപകരണങ്ങളുടെ കനത്ത ശബ്ദത്തില്‍ വേദിയിലാകെ പുകമറ സൃഷ്ടിച്ചു ആടിതിമിര്‍ക്കുന്നതാണ് ആരാധന എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.പുതിയ തലമുറയുടെ ഉള്ളില്‍ ആരധനയെ കുറിച്ചുള്ള വികലമായകാഴ്ചപാടുകള്‍ നല്‍കി തെറ്റായ വഴിയിലേക്ക് തള്ളിവിടുക എന്നതാണ് ഏറ്റവും വലിയ പൈശാചിക തന്ത്രം.ആദ്യത്തെ കൊല നടന്നത് വസ്തുതര്‍ക്കതിന്റെ പേരിലോ സാമ്പത്തിക വിഷയങ്ങളിലോ ഒന്നുമല്ല ഹാബെലിനെ കയ്യിന്‍ കുലപ്പെടുത്തിയത് ആരാധനയോടുള്ള ബന്ധത്തിലാണ്.ഇന്നും പിശാചു പുതിയ തലമുറയെ മുഴുവന്‍ കൊല്ലുന്നത്‌ ആരാധനയില്‍ ആണ്.ആട്ടവും പാട്ടും ബഹളവുമെല്ലാം ആരാധനയാനെന്നു തെറ്റിദ്ധരിപ്പിച്ചു ആനേകരെ പിശാചു കൊന്നുകൊണ്ടിരിക്കുന്നു....ആദ്യപിതാക്കന്മാര്‍ തമ്പേര്‍ കൊട്ടി മുട്ടിന്മേലിരുന്നു ആത്മാവില്‍ ആരധിച്ചപ്പോള്‍ പരശുതാത്മാവിന്റെ തീ ഇറങ്ങിയിരുന്നെങ്കില്‍ ഇന്ന് വേദികളില്‍ പുകമറ സൃഷ്ട്ടിച്ചു മറ്റൊരഗ്നി കത്തിക്കുകയാണ്.

  • വസ്തുതകളെ വീക്ഷിക്കുന്നതില്‍ മനുഷ്യരുടെതില്‍ നിന്നും തികച്ചും വെത്യസ്തമാണ് ക്രിസ്തുവിന്റെ വീക്ഷണം.എല്ലാം കഴിഞ്ഞു എന്ന് മനുഷ്യര്‍ വിധിയെഴുത്ത് നടത്തുമ്പോള്‍ യേശു പറയുന്നു ഇല്ല ...തുടങ്ങുവാന്‍ പോകുന്നതെ ഉള്ളു.ബാല മരിച്ചു എന്ന് പുരുഷാരവും ശിഷ്യന്മാരും ഒക്കെ പറഞ്ഞപ്പോള്‍ യേശു പറഞ്ഞു അവള്‍ ഉറങ്ങുകയാണ്....നിങ്ങളുടെ അവസാനത്തേതില്‍ നിന്നും ആണ് യേശു ആരംഭിക്കുന്നത്.പ്രതീക്ഷ ഇല്ലാത്ത താങ്കളുടെ പ്രശനങ്ങള്‍ക്ക് നേരെ യേശുക്രിസ്തു പറയുന്നു ..."ഞാന്‍ നിങ്ങളില്‍ എന്റെ പ്രവര്‍ത്തി ആരംഭിക്കുവാന്‍ പോകുന്നു ".

  • ആദ്യകാല പിതാക്കന്മാര്‍ക്കു അവകാശപ്പെടുവാന്‍ കരങ്ങളില്‍ ഒന്നുമില്ലയിരുന്നെങ്കിലും അവരില്‍ കത്തിയ ആത്മാശക്തിയോടും അഭിഷേകത്തിന്റെ ശക്തിയോടും പകരപ്പെട്ട ദൈവകൃപയോടും കൂടി മുട്ടുമടക്കി ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചു പ്രധിസന്ധികളെയും പ്രശനങ്ങളെയും മറികടന്നെങ്കില്‍ കാലഘട്ടങ്ങള്‍ ചിലത് കഴിഞ്ഞപ്പോള്‍ പിന്‍തലമുറക്ക് അവകാശപ്പെടാന്‍ പലതും ഉണ്ടായിട്ടും സമൂഹത്തിന്റെ ഉന്നതതലങ്ങളിലേക്ക് എത്തപെട്ടിട്ടും സമൃദ്ധിയുടെ അനിഭാവങ്ങളിലെക്ക് ഉയര്‍ന്നിട്ടും പലതിനെയും കീഴ്പ്പെടുത്താന്‍ കഴിയാത്തതിന്റെ കാരണം നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന അഭിഷേകവും പ്രാര്‍ത്ഥനാജീവിതവുമാണ്.....കയ്യില്‍ ഉള്ളതിനെ കൊണ്ട് കാര്യങ്ങളെ നേരിടാതെ പകരപ്പെട്ട ആത്മശക്തിയോടെ പ്രാര്‍ഥനയില്‍ പ്രശ്നങ്ങളെ നേരിടു......വിജയം സുനിശ്ചിതമാണ് ....

  • പെന്റക്കൊസ്റ്റ് സഭാ നേതൃത്വത്തിന്റെ സ്ഥാനമോഹം, ധനമോഹം, പ്രശസ്തിക്കുവേണ്ടിയുള്ള പരക്കംപാച്ചിലും എല്ലാം കണ്ട് വേദനിക്കുന്നവര് നിരവധിപ്പേരുണ്ടാകും. എന്നാല്, ഇന്ത്യന് സഭകളുടെയോ അമേരിക്കന് സഭകളുടെയോ വിജയമല്ല യേശു വാഗ്ദത്തം ചെയ്തിരിക്കുന്നത്. തന്റെ ശരീരമായ സഭയുടെ വിജയമാണ് ക്രിസ്തുവിന്റെ ലക്ഷ്യം. അതില് എല്ലാ രാജ്യങ്ങളിലുമുള്ള വീണ്ടെടുക്കപ്പെട്ട ദൈവമക്കളുടെ സഭയുണ്ട്. അതിന് നേതൃത്വം നല്കാന് കാലാകാലങ്ങളിലായി അപ്പൊസ്തൊലിക ശുശ്രൂഷയുടെ പിന്തുടര്ച്ചക്കാരായ നേതൃത്വമുണ്ട്. വിശാലമായ അര്ത്ഥത്തില് ദൈവസഭയെ കാണുമ്പോള് നമ്മുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കുക¬യില്ല.

  • നാം ദൈവഹിതത്തില്‍ നിന്നും ദൂരെ ആയിരിക്കുമ്പോള്‍ സാധാരണയായി നാം ചെയ്യാറുള്ള കാര്യങ്ങള്‍ പോലും ചെയ്യുവാന്‍ നമുക്ക് സാധിക്കാതെ വരും.ദൈവം നിശ്ചയിച്ച ദിശയിലേക്കു തിരിയുന്നത് വരെ യോന എന്ന പ്രവാചകന് താന്‍ നയിച്ച്‌ വന്ന സാധാരണ ജീവിതം നയിക്കുവാന്‍ കഴിഞ്ഞില്ല.ഒരു ദീര്‍ഘ സമയത്തേക്ക് ദൈവത്തിന്റെ വിളിയെ അവഗണിക്കാന്‍ നമുക്കാവില്ല.ഒരു യാത്രക്കോ ഒരു സാധാരണ ജീവിതം നയിക്കാനോ എന്നുള്ളത് വിഷയമല്ല.ആദ്യത്തെ വിളിക്ക് തന്നെ ചെവി കൊടുത്താല്‍ കടലിനെ ഇളക്കാതെ കപ്പലിനെ ഉലക്കാതെ വിഴുങ്ങാന്‍ മത്സ്യത്തെ കല്‍പ്പിക്കാതെ ദൈവം ഉദ്ദേശിക്കുന്നിടത്തു എത്തിക്കും....

  • യേശുക്രിസ്തുവിന്റെ വരവിനു നമ്മുടെ ജീവിതത്തിന്റെ സാഹചര്യങ്ങള്‍ ഒരു വിഷയമല്ല.നമ്മുടെ ജീവിതത്തിലെ കഷ്ടതയുടെ നാളുകളിലോ സന്തോഷത്തിന്റെ അനുഭവങ്ങളിലോ ദാരിദ്ര്യത്തിന്റെ നാളുകളിലോ നിറവിന്റെ അനുഭവങ്ങളിലോ രോഗങ്ങള്‍ നമ്മെ അടക്കിവാഴുംപോഴോ ആരോഗ്യത്തിന്റെ അനുഭവങ്ങളിലോ അവിടുന്ന് വരാം.എന്റെ ഇപ്പോഴത്തെ കഷ്ടതയും രോഗവും ദാരിദ്ര്യവും ഒക്കെ ഒന്ന് മാറി ജീവിതം ഒന്നനുഗ്രഹിക്കപെട്ടിട്ടു അവിടുന്ന് വരണമേ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ വ്യവസ്ഥയില്ല.യേശുക്രിസ്തു ഏതു സമയത്തും വരും .....സാഹചര്യങ്ങളെ നോക്കാതെ ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പിന്‍.....

  • ഒരു പെന്തകൊസ്തുകാരന്‍ താഴുന്നതിനൊരു പരുധിയുണ്ട് .....അതിനു അപ്പുറമായാല്‍ പിന്നെ അതിനെ പെന്തകൊസ്തു എന്ന് പറയാന്‍ പറ്റില്ല...യോനയോടു കപ്പലില്ലുള്ളവര്‍ ചോദിച്ചു- നീ ആരു ? നിന്റെ തൊഴില്‍ എന്ത്? അവന്‍ പറഞ്ഞു ഞാന്‍ ഒരു എബ്രായന്‍ ..എന്റെ തൊഴില്‍ ആരാധന....ഉടനെ കപ്പലിലുള്ളവര്‍ ചോദിച്ചു പിന്നെ നീ എന്തിനു യഹോവയുടെ സന്നിധി വിട്ടിട്ടു ഓടിപോന്നു ....?????? പെന്തകൊസ്തുകാരെ ....എബ്രായരായിരിക്കുന്ന , ആരാധന തൊഴിലാക്കിയിരിക്കുന്ന നമുക്ക് താഴുന്നതിനു ഒരു പരുധി ഉണ്ട്....കഷ്ട്ടം !!!!!രാഷ്ട്രീയക്കാരെ പോലും തോല്‍പ്പിക്കുന്ന പെന്തകൊസ്തുകാരുടെ വോട്ടു പിടിത്തവും ഒക്കെ കാണുമ്പോള്‍ .....

  • "ഏല്‍പ്പിക്കപെട്ട നിയോഗത്തില്‍ നിന്നും ഒരുവന്‍ വ്യതിചലിച്ചാല്‍ നിയോഗം നല്‍കിയവന്റെ ദൃഷ്ടി അവനെ പിന്തുടര്‍ന്നുകൊണ്ടിരിക്കും, നിയോഗത്തിലേക്ക് മടങ്ങി വരുന്നതുവരെ!!!!"

  • നിങ്ങളുടെ സാധ്യതകളുടെ അവസാനത്തേതില്‍ നിന്നും ആണ് നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത് .....എപ്പോള്‍ വരെ നിങ്ങള്‍ ഇരുകൈകളും ഉയര്‍ത്തി ഞാന്‍ നിസ്സഹായനാണ് എന്ന് ദൈവത്തോട് സമ്മതിക്കാതിരിക്കുമോ അപ്പോള്‍ വരെ ദൈവം മൌനം ആയിരിക്കും...

  • ‎"ശരിയായ വെളിപ്പാടിന്റെ അഭാവമാണ് ആധുനിക ആത്മീയതയുടെ അപജയത്തിന്റെ അടിസ്ഥാനപരമായ കാരണം" 

  • വിശുദ്ധ നഗരത്തില്‍ വച്ചുള്ള പരീക്ഷ :
    യേശുക്രിസ്തു യോര്‍ദാനില്‍ വച്ച് തന്റെ മേല്‍ ഇറങ്ങിയ ആത്മാവിനാല്‍ മരുഭൂമിയിലേക്ക് നടത്തപ്പെടുന്നു.തനിക്കു നേരിട്ട രണ്ടാമത്തെ പരീക്ഷക്കായി യേശുക്രിസ്തുവിനെ പിശാചു വിശുദ്ധ നഗരത്തിലേക്ക് കൂട്ടികൊണ്ട് പോയി.ദേവാലയത്തിന്റെ അഗ്രത്തിന്മേല്‍ നിറുത്തി.അവിടെ നിന്നും ചാടുവാന്‍ ആവശ്യപെടുന്നു.പക്ഷെ ആത്മനോയോഗിതനായ ക്രിസ്തു വചനത്താല്‍ അവന്റെ തന്ത്രത്തെ തിരിച്ചറിഞ്ഞ് അതിനെ ജയിച്ചു.ഇന്ന് ഏറ്റവും കൂടുതല്‍ പിശാചു ദൈവമക്കളെ പരീക്ഷിക്കുവാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വിശുദ്ധ നഗരമാണ്.യെരുശലേം എന്ന വിശുദ്ധ നഗരം -ദൈവസഭ. അവിടെയാണ് പിശാചു ദൈവജനത്തെ കയ്യിലെടുക്കുന്നത് .വിശുദ്ധനഗരത്തില്‍ വച്ചയതുകൊണ്ട് പലപ്പോഴും അത് തിരിച്ചറിയപ്പെടാതെ പോകുന്നു .ദുരുപദേശത്തിന്റെയും ദൈവവചനത്തിനു പുറത്തുള്ള ആരാധനാ രീതികളിലൂടെയും മറ്റൊരു സുവിശേഷവും വേറൊരെശുവിനെയും പ്രസംഗിക്കുന്നതിലൂടെയും പിശാചു ദൈവമക്കളെ പരീക്ഷിക്കുമ്പോള്‍ അവന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ജയിക്കണമെങ്കില്‍ നാമും ആത്മനിയോഗിതരായി തീരണം.ദേവാലയത്തിന്റെ അഗ്രത്തിലേക്ക് -ആത്മീയതയുടെ ഉന്നതികളിലേക്ക് കൊണ്ടുപോയിട്ടായിരിക്കും ചാടുവാന്‍ ആവശ്യപ്പെടുന്നത്.ദേവാലയാഗ്രത്തില്‍ നില്‍ക്കുന്ന പലരെയും ഇന്ന് പിശാചു അവിടെ നിന്നും ചാടിച്ചുകൊണ്ടിരിക്കുപോള്‍ പരീക്ഷകളോട് ക്രിസ്തുയേശുവിന്റെ ഭാവം ഉള്‍കൊണ്ടുകൊണ്ട് വചനത്താല്‍ അവന്റെ പരീക്ഷകളെ നേരിടാം
  • മനുഷ്യന്റെ നിസ്സഹായതയില്‍ നിന്നും യേശുക്രിസ്തുവിന്റെ സാധ്യതകളിലെക്കുള്ള ഒരു മാറ്റമാണ് മാനസാന്തരത്തില്‍ സംഭവിക്കുന്നത് 

     ഹന്നാ ഹൃദയം കൊണ്ട് സംസാരിച്ചു, ശബ്ദം കേള്‍പ്പാനില്ലായിരുന്നു ....ശബ്ദം കേള്‍പ്പിച്ചുള്ള പ്രാര്‍ത്ഥന മാത്രമേ ഏലിക്ക് പരിചയമുള്ളൂ.അതിനാല്‍ ഹൃദയം കൊണ്ട് സംസാരിച്ച ഹന്നയ്ക്ക് ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്ക് തോന്നി.കാലങ്ങളായി തുടര്‍ന്ന് വന്ന രീതിക്ക് മാറ്റം വന്നപ്പോള്‍ അത് ദൈവികമല്ല എന്ന് ഏലി ചിന്തിച്ചു.പ്രാര്‍ത്ഥന എങ്ങനെ ആയിരിക്കണമെന്നും പ്രാര്‍ഥനയില്‍ ശബ്ദം പുറത്തുവരണം എന്നും ഒക്കെയുള്ള തന്റെ പരിചയങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വെത്യസ്തമായതൊന്നു ആലയത്തില്‍ സംഭവിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ തയാറായില്ല എന്ന് മാത്രമല്ല അതിനെ വിമര്‍ശിക്കാനും കൂടി തുടങ്ങി.പിന്തുടര്‍ന്ന് വരുന്ന പാരമ്പര്യങ്ങളില്‍ നിന്നും വെത്യസ്തമായി ദൈവാലയത്തില്‍ ദൈവാത്മാവ് ഒരു പക്ഷെ പ്രവര്‍ത്തിച്ചാല്‍ എനിക്ക് അത് അനുഭവമില്ലാതതിനാല്‍ അത് ദൈവികമല്ലന്നു പറയാന്‍ സാധ്യമല്ല.പ്രാര്‍ഥനയില്‍ ഇപ്പോഴും ശബ്ദം കേള്‍ക്കേണം എന്നില്ല !!!!